ചെന്നൈ: ആറു പതിറ്റാണ്ടായി ദ്രാവിഡ കക്ഷികൾ ഭരിക്കുന്ന തമിഴ്നാട്ടിൽ ആദ്യമായാണ് ഒരു സഖ്യകക്ഷി സർക്കാർ രൂപീകൃതമാകുന്നത്.
ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിജയ്യ്ക്കൊപ്പം കോൺഗ്രസിനെ പ്രതിനിധീകരിച്ച് തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഗിരീഷ് ചോദങ്കർ, തമിഴ്നാട് പിസിസി അധ്യക്ഷൻ കെ. സെൽവപെരുന്തഗെ, സിപിഎം സംസ്ഥാനസെക്രട്ടറി പി.ഷൺമുഖം, എംപി സു.വെങ്കിടേശ്വൻ എന്നിവർ ഉണ്ടായിരുന്നു.
സിപിഐ, മുസ്ലിംലീഗ് നേതാക്കളും സംഘത്തിലുണ്ടായിരുന്നു. ലോക്ഭവനിൽനിന്നുള്ള മടക്കയാത്രയിൽ റോഡിനിരുവശവും സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് വിജയ്യിന് അഭിവാദ്യം അർപ്പിക്കാനായി കാത്തിരുന്നത്.
ഇന്നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.മന്ത്രിമാരായ ബസി എൻ. ആനന്ദ്, ആധവ് അർജുന, കെ.എ സെങ്കോട്ടയ്യൻ, മുൻ ഐആർഎസ് ഓഫീസർ അരുൺ രാജ് തുടങ്ങിയവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും.
കോൺഗ്രസിൽനിന്ന് തരഗൈ കൂത്ത്ബെർട്ടും പി.വിശ്വനാഥനുമായിരിക്കും മന്ത്രിസഭയിലെത്തുക. ഒരു മന്ത്രിസ്ഥാനവുംകൂടി കോൺഗ്രസിനു ലഭിക്കുമെന്നാണു പ്രതീക്ഷ.അടുത്ത ബുധനാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാണു ഗവർണർ നിർദേശം നൽകിയിരിക്കുന്നത്.
നാളെ പ്രോട്ടെം സ്പീക്കറുടെ തെരഞ്ഞെടുപ്പിനുശേഷം അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നേക്കും. വിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനു മുന്പ് സ്പീക്കർ തെരഞ്ഞെടുപ്പും നടക്കണം.
സഖ്യകക്ഷികൾ: കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്
ഭൂരിപക്ഷം തെളിയിക്കൽ: അടുത്ത ബുധനാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നിർദേശിച്ചു. നാളെ പ്രോടേം സ്പീക്കർ തെരഞ്ഞെടുപ്പും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. വിശ്വാസപ്രമേയത്തിനു മുന്പ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.
പ്രതീക്ഷിക്കുന്ന മന്ത്രിമാർ: വിജയ് ടീം: ബസി എൻ. ആനന്ദ്,
ആധവ് അർജുന, കെ.എ സെങ്കോട്ടയ്യൻ, അരുൺ രാജ് (മുൻ ഐആർഎസ് ഓഫീസർ).
കോൺഗ്രസ്: തരഗൈ കൂത്ത്ബെർട്ട്, പി. വിശ്വനാഥൻ. (ഒരു മന്ത്രിസ്ഥാനം കൂടി കോൺഗ്രസിന് ലഭിച്ചേക്കും).
പ്രമുഖ അതിഥികൾ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.